താഴ്‌ന്ന്‌ താഴ്‌ന്ന്‌ ഉയരത്തിലെത്തുന്നവര്‍

              അതീവ ഭക്തനായിരുന്ന ഇബ്റാഹീം അദ്ഹമിനോട്‌, എങ്ങനെയാണിത്രയും ഭക്തി കൈവരിച്ചതെന്ന്ഒരാള്ചോദിച്ചു. ഇബ്റാഹീം അദ്ഹമിന്റെ മറുപടി ഇങ്ങനെയായിരുന്നു: ``ഭക്തനാണെന്ന്ഞാന്സ്വയം കരുതാറില്ല. ശരിയായ ഭക്തിയിലേക്കെത്താന്ഇനിയും ഒരുപാട്ചെയ്തുതീര്ക്കേണ്ടതുണ്ട്‌. എന്റെ ജീവിതത്തെ മാറ്റിമറിച്ചത്ഒരു അടിമയാണ്‌. ഞാന്ബല്ഖിലെ രാജാവായിരുന്നപ്പോള്‍, ചന്തയില്നിന്ന്ഒരടിമയെ വാങ്ങി. തിരിച്ചുവരുമ്പോള്ഞാന് അടിമയോട്നിനക്കെന്തു ഭക്ഷണം വേണമെന്നു ചോദിച്ചു. തനിക്കു പ്രിയപ്പെട്ട ഭക്ഷണമില്ലെന്നും യജമാനന്തരുന്നതെന്തും ഭക്ഷിക്കാന്തയ്യാറാണെന്നും അടിമ പറഞ്ഞു. ഏതു തരം വസ്ത്രമാണ്വേണ്ടതെന്ന്ചോദിച്ചപ്പോള്‍, യജമാനന്തരുന്നതെന്തും ധരിക്കുമെന്നും പറഞ്ഞു

                  ഒടുവില്അവന്റെ പേരെന്താണെന്നു ഞാന്ചോദിച്ചു. യജമാനന്വിളിക്കുന്നതാണ്തന്റെ പേര്എന്നായിരുന്നു അയാളുടെ മറുപടി. മറുപടികളെന്നെ വല്ലാതെ ചിന്തിപ്പിച്ചു. ഒരു മനുഷ്യന്തന്റെ യജമാനനോട്ഇത്രയും അനുസരണയും സമര്പ്പണവും സമ്പൂര് സംതൃപ്തിയും പുലര്ത്തുന്നുണ്ടെങ്കില്ജഗന്നിയന്താവായ അല്ലാഹുവിന്റെ അടിമയായ ഞാന്എത്രമാത്രം നന്ദി കാണിക്കണം എന്നായി എന്റെ ചിന്ത. ജീവിച്ചുപോന്ന വഴികള്മാറിത്തുടങ്ങിയത്അങ്ങനെയാണ്‌...''
                 സന്മാര്ഗത്തിന്റെ വെളിച്ചം കൈവന്നവര്ഇങ്ങനെയാണ്‌. എവിടെ നിന്നും പഠിക്കും. അടിമയുടെ വാക്കുകളില്നിന്നും പൂവിന്റെ സൗന്ദര്യത്തില്നിന്നും പുഴുവിന്റെ വൈഭവത്തില്നിന്നും മണ്തരിയില്നിന്നും മാമലകളില്നിന്നുമെല്ലാം അവര്ക്ക്പാഠങ്ങള്ലഭ്യമായിക്കൊണ്ടിരിക്കും.
അടിമയെക്കാള്അടിമത്വം കാണിക്കേണ്ടവരാണ്നാം. അത്യധികം നിസ്സാരമായ ഒരായുഷ്കാലത്തിലൂടെ ജീവിക്കുന്നവര്ഉന്നതനായ യജമാനന്റെ കല്പനകള്‍, കരുതലോടെ കാത്തുവെക്കേണ്ടവര്‍. ഓരോ ചുവടിലും ശ്വാസത്തിലും പിന്തുടരാന്എത്രയോ നിര്ദേശങ്ങള്‍. എല്ലാം നല്കിയവന്‍, ഒന്നും തിരിച്ചുചോദിക്കാത്തവന്‍. നന്ദി വേണമെന്ന്നിര്ദേശിച്ചവന്‍. നന്ദികെട്ടവര്ക്ക്ആപത്താണെന്ന്താക്കീതു തന്നവന്‍. ഏറെ പൊറുക്കുന്നവന്‍. എന്തും മറക്കുന്നവന്‍. അപേക്ഷിക്കുന്നവരെ ഉപേക്ഷിക്കാത്തവന്‍. അനിതരമായ അലിവുള്ളവന്‍.
നന്ദിയുള്ള ജീവതം മഹാഭാഗ്യമാണ്‌. തിരുനബി() അരുള്ചെയ്യുന്നു: ``നാലു അനുഗ്രഹങ്ങള്നേടിയവന്ഇഹത്തിലും പരത്തിലും ഉത്തമമായത്ലഭിച്ചു. നന്ദി കാണിക്കുന്ന, ക്ഷമിക്കുന്ന ശരീരം. സ്വന്തം ശരീരത്തിലും ഭര്ത്താവിന്റെ ധനത്തിലും വഞ്ചന കാണിക്കാത്ത ഭാര്യ.'' (ഇമാം ബൈഹഖി-ശുഅബു ഈമാന്‍ 4429)
                  അല്ലാഹു എന്ന ഒരൊറ്റ ഓര് ജീവിതത്തെയാകെ മാറ്റുന്നതാകണം. പേടിയായും പ്രേരണയായും ഉള്ളില്തിളയ്ക്കണം. കാതലായും കരുത്തായും അനുഭവിക്കണം. അതോടെ മറ്റെല്ലാ ഭയങ്ങളും കെട്ടടങ്ങണം. സുഖമായും സൗന്ദര്യമായും ശോഭിക്കുന്ന ശക്തിയാവണം ഓര്.
ശക്തിയുടെ വിപുലമായ വഴികളെപ്പറ്റി തിരുനബി() പറയുന്നതിങ്ങനെ: ``രണ്ട്തുള്ളികളെക്കാളും രണ്ട്അടയാളങ്ങളെക്കാളും അല്ലാഹുവിന്പ്രിയങ്കരമായി മറ്റൊന്നുമില്ല. അല്ലാഹുവെക്കുറിച്ച ഓര്മയാല്ഒഴുകുന്ന കണ്ണുനീര്തുള്ളി. മാര്ഗത്തില്ഒഴുകുന്ന രക്തത്തുള്ളി. അല്ലാഹുവിന്റെ മാര്ഗത്തിലെ കാല്പാടുകള്‍. നിര്ബന്ധകര്മങ്ങള്നിര്വഹിക്കാന്യാത്ര ചെയ്തതുകൊണ്ടുണ്ടാവുന്ന കാല്പ്പാടുകള്‍.'' (തിര്മിദി 1669)
         കരയാന്കഴിയുന്നത്രയും കരുത്തുള്ളതാകണം അല്ലാഹുവിലുള്ള വിശ്വാസം. തിരുനബിയുടെ ഒരു പ്രാര്ഥന ഇങ്ങനെയായിരുന്നു: ``അല്ലാഹുവേ, നിന്നെ ഭയന്ന്നിറയെ കണ്ണീരൊഴുക്കി ഹൃദയത്തിന്ശാന്തിയേകുന്ന രണ്ട്കണ്ണുകള്എനിക്ക്നീ നല്കേണമേ.'' (ഇമാം സുയൂത്വി, ജാമിഉസ്സഗീര്‍ 1530)
         ``രണ്ട്കണ്ണുകളെ ഒരു നാളും നരകം സ്പര്ശിക്കുകയില്ല. അല്ലാഹുവെക്കുറിച്ച ഭയത്താല്കരഞ്ഞ കണ്ണും അവന്റെ മാര്ഗത്തില്ഉറക്കമൊഴിച്ച കണ്ണും.'' (തിര്മിദി 1639)
ഇത്രയും ശക്തമായ ഈമാന്നേടാതെ പോയാല്കേടുവരാന്വേഗമാണ്‌. അതുകൊണ്ടാവാം തിരുനബി എപ്പോഴും ഇങ്ങനെ പ്രാര്ഥിച്ചത്‌: ``ഹൃദയങ്ങളെ മാറ്റി മറിക്കുന്നവനേ, എന്റെ ഹൃദയത്തെ നിന്റെ ദീനില്നീ ഉറപ്പിച്ചു നിര്ത്തേണമേ''. എപ്പോഴും ഇതുകേട്ടപ്പോള്ഉമ്മുസലമ() ചോദിച്ചു: ``എന്തിനാണിങ്ങനെ എപ്പോഴും...?'' മറുമൊഴി ഇങ്ങനെയായിരുന്നു: ``ഉമ്മുസലമാ, അടിമകളുടെ ഹൃദയങ്ങള്അല്ലാഹുവിന്റെ രണ്ട്വിരലുകള്ക്കിടയിലാണ്‌.'' (തിര്മിദി 3522)
നന്ദിയുള്ള മനസ്സില്ഭക്തി വര്ധിക്കും. ധിക്കാരമേതുമില്ലാതെ ജീവിക്കും. ധിക്കാരത്തോടുള്ള ധിക്കാരമായിരിക്കും മനസ്സില്‍. വിട്ടുവീഴ്ചയില്ലാത്ത ഭക്തി പുലര്ത്തും. ഇസ്ലാമിക ജീവിതം അഭിമാനമുള്ള ജീവിതമായിത്തീരും. ആദര്ശത്തിന്റെ വഴി അന്തസ്സിന്റെ വഴിയായി അനുഭവിക്കും

           സ്വന്തം ദുഃഖങ്ങളില്കരയില്ല, മറ്റുള്ളവന്റെ ദുഃഖങ്ങളില്കരയും. പ്രതിസന്ധികളില്തകരില്ല. സുജൂദില്പൊട്ടിക്കരയും. പുറത്ത്ശാന്തനും അകത്ത്വിപ്ലവകാരിയുമാകും. വഞ്ചിക്കപ്പെട്ടാലും വഞ്ചിക്കുകയില്ല. അല്ലാഹുവിന്റെ മുമ്പില്തോറ്റുകൊടുക്കും. ക്രൂരനായ ന്യായാധിപനെപ്പോലെ സ്വന്തത്തിനു നേരെ വിരല്ചൂണ്ടും. ആര്ക്കെല്ലാം മാപ്പുകൊടുത്താലും സ്വന്തത്തോടു പൊറുക്കില്ല. സാധാരണക്കാരനായി ജീവിച്ച്അസാധാരണ വിജയം നേടും. നേരും നെറിയുമുള്ള പെരുമാറ്റത്തിലൂടെ ജീവിതത്തെ പ്രബോധനമാക്കും. അഹങ്കാരപ്പെരുമകളെ വലിച്ചെറിഞ്ഞ്താഴ്മയോടെ അല്ലാഹുവിന്മുമ്പില്കുനിയും. അടിമത്വത്തിന്റെ അനേകം ഭാവങ്ങളിലേക്ക്വേഗമെത്തും. ഇതാണ്ഇബ്റാഹീമുബ്നു അദ്ഹം ഓര്ത്തതും, ഓര്മപ്പെടുത്തിയതും. താഴ്ന്നുതാഴ്ന്ന്ഉയരത്തിലെത്തുന്നവരെക്കുറിച്ച്!