തകര്‍ത്തെറിയേണ്ട മണിമന്ദിരങ്ങള്‍

                                   
                         അല്ലാഹു നീതിമാനാണ്‌. ഓരോ നാട്ടിലുമുള്ള എല്ലാവര്ക്കും സന്തോഷത്തോടെ ജീവിക്കാനുള്ള സമ്പത്ത്അന്നാട്ടില്തന്നെ അല്ലാഹു നല്കിയിട്ടുണ്ട്‌. പക്ഷേ ചിലര്ക്ക്കൂടുതലായും വേറെ ചിലര്ക്ക്കുറച്ചായുമാണ്നല്കിയിരിക്കുന്നത്‌. എന്നിട്ട്കുടൂതലുള്ളവര്ക്ക്കൃത്യമായ നിര്ദേശങ്ങളും നല്കി. ആരും പട്ടിണി കിടക്കാതിരിക്കാന്ആവശ്യമുള്ള മുന്കരുതലുകള്ഒരുക്കിവെച്ചു.
പക്ഷേ, കൂടുതല്കിട്ടിയവര് നിര്ദേശങ്ങളെല്ലാം മറക്കുന്നു. അവര്സ്വന്തത്തെക്കുറിച്ചു മാത്രം ചിന്തിക്കുന്നു. പണം പെരുപ്പിക്കുന്നതിനെ കുറിച്ചല്ലാതെ പണമില്ലാത്തവനെപ്പറ്റി ചിന്തിക്കുന്നേയില്ല. സ്വന്തം വീടിന്റെ മോടിയെക്കുറിച്ചല്ലാതെ ഒരു കൊച്ചുവീടെങ്കിലും സ്വപ്നം കാണുന്നവനെപ്പറ്റി ആലോചിക്കുന്നില്ല. സ്വന്തം മക്കളെക്കുറിച്ചാലോചിക്കുന്നതിനിടയില്പാവങ്ങളുടെ മക്കളെ കാണാതെ പോകുന്നു. അപ്പുറത്തുള്ളവന്റെ സങ്കടങ്ങള്കേള്ക്കാതിരിക്കാന്സ്വന്തം വീടിനു ചുറ്റും ആകുന്നത്ര ഉയരത്തില്മതിലുപണിയുന്നു. അഥവാ, സ്വന്തം ബാധ്യത വിസ്മരിക്കുന്നു.
അന്സ്വാരിയായ ഒരാളുടെ വീടിനു മുന്നില്വലിയൊരു ഗേറ്റ്പണിതത്തിരുനബി() കണ്ടു. ``അന്ത്യനാളില്ഇതുപോലുള്ളതെല്ലാം അത്നിര്മിച്ചയാള്ക്ക്ദോഷമായിത്തീരും'' എന്നായിരുന്നു തിരുനബിയുടെ പ്രതികരണം. ഇതറിഞ്ഞപ്പോള്അയാള്തിരുനബിയുടെ അടുത്തെത്തി. സലാം പറഞ്ഞു. തിരുനബി() സലാം മടക്കിയില്ലെന്നു മാത്രമല്ല, അയാള്ക്കു നേരെ മുഖം തിരിച്ചു. കരഞ്ഞുകൊണ്ടോടിപ്പോയ അയാള് ഗേറ്റ്പൊളിച്ചുകളഞ്ഞു. റസൂല്‍() പറഞ്ഞു: അല്ലാഹു അദ്ദേഹത്തിന്കരുണ ചൊരിയട്ടെ; അല്ലാഹു അദ്ദേഹത്തിന്കരുണ ചൊരിയട്ടെ!'' (അബൂദാവൂദ്‌ 5237)


                         സ്വന്തത്തെക്കുറിച്ചു മാത്രം ചിന്തിക്കുന്നവരെ അല്പന്മാരായാണ്തിരുനബി വിശേഷിപ്പിച്ചത്‌. സുഖങ്ങളില്മനംനിറഞ്ഞ്സ്വാര്ഥചിന്തയോടെ ജീവിക്കുന്നവരെ മഹാവിഡ്ഢികളെന്നും പറഞ്ഞു. സ്വന്തത്തിനു വേണ്ടിയല്ല, മറ്റുള്ളവര്ക്ക്വേണ്ടി കരയുന്നവരാണ്ഉന്നതന്മാര്‍. സ്വാര്ഥതയുടെ കെട്ടുവെള്ളത്തില്ചീര്ത്തുപോകാനല്ല, സാമൂഹിക ബോധത്തിന്റെ അകങ്ങളിലേക്ക്ഒഴുകിയെത്താനാണ്ഖുര്ആന്നമ്മെ ഉണര്ത്തുന്നത്‌.

                ആഡംബരവും സുഖചിന്തയും സത്യവിശ്വാസത്തിന്റെ ലക്ഷണമല്ല. സൗകര്യങ്ങളൊരുക്കാനും ജീവിതത്തിന്റെ നന്മക്കുവേണ്ടി പ്രാര്ഥിക്കാനും പറഞ്ഞതോടൊപ്പം ദുര്വ്യയങ്ങളില്നിന്നകലാനും അല്ലാഹു കല്പിക്കുന്നു. ഭക്തിയോടെ ജീവിക്കുന്നതില്നിന്ന്നമ്മെ തടയാന്സുഖചിന്തകള്ക്ക്കഴിയും. നമുക്കു വേണ്ടിയല്ല, മറ്റുള്ളവര്ക്കു വേണ്ടി ജീവിക്കാനാണ്ഇസ്ലാമിന്റെ കല്പന. കണ്ണില്കാണുന്ന മനുഷ്യരെ സ്നേഹിക്കാതെ കണ്ണില്കാണാത്ത അല്ലാഹുവിനെ സ്നേഹിക്കുന്നതെങ്ങനെ?
കൊതിപ്പിക്കുന്ന ലോകമാണ്ചുറ്റും. ആഗ്രഹങ്ങളെല്ലാം സഫലമാക്കാന്വായ്പകള്നിറയുന്നു. ഭവനവായ്പകള്‍, വാഹനവായ്പകള്‍, വിദ്യാഭ്യാസ വായ്പകള്‍.... അങ്ങനെ എന്തിനും ഏതിനും വായ്പകള്‍. വീട്നിര്മാണത്തിനാണ്കൂടുതലാളുകളും വായ്പകളെ ആശ്രയിക്കുന്നത്‌. പണി തുടങ്ങാത്ത വീടിനും പണിപൂര്ത്തിയാക്കാത്ത വീടിനും വായ്പകളുണ്ട്‌. പലിശപ്പാമ്പിനെ തോളില്ചുറ്റാത്തവര്വളരെക്കുറച്ചുപേര്മാത്രം!
ആവശ്യത്തില്കവിഞ്ഞ വീടു നിര്മിക്കുന്നവരാണ്വായ്പകള്ക്ക്ക്യൂ നില്ക്കുന്നത്‌. മറ്റുള്ളവര്ക്കൊപ്പിച്ച്ജീവിക്കുന്നവര്ക്ക്ഒരു വായ് കൊണ്ടൊന്നും എവിടെയുമെത്തില്ലല്ലോ. സ്വന്തം വരുമാനത്തിനൊത്ത്ജീവിക്കാന്ശീലിച്ചാല്സമാധാനത്തോടെ ജീവിക്കാം. പക്ഷേ അധികമാളുകള്ക്കും ശീലം നഷ്ടമായിരിക്കുന്നു.
വീട്നിര്മാണത്തെക്കുറിച്ച തിരുനബിയുടെ താക്കീതുകള്നമ്മളൊന്നു കേള്ക്കണം. ഒരൊറ്റ തിരുവചനം മതി എല്ലാം തിരിച്ചറിയാന്‍: ``അല്ലാഹു ഒരാള്ക്ക്നാശം ഉദ്ദേശിച്ചാല്കളിമണ്ണിലും ഇഷ്ടികക്കട്ടകളിലും അയാള്ക്ക്താല്പര്യമുണ്ടാക്കും. അങ്ങനെ അയാള്വീട്നിര്മാണത്തില്മുഴുകാന്തുടങ്ങും.'' (ത്വബ്റാനി-കബീര്‍ 10287, മജ്മഉസ്സവാഇദ്‌ 4:70)
അബ്ബാസുബ്നു അബ്ദില്മുത്വലിബ്‌() ഒരു മണിമാളിക പണിതത്അറിഞ്ഞ റസൂല്‍() അത്പൊളിച്ചുകളയാനാണ്കല്പിച്ചത്‌. അത്വില്പന നടത്തി പണം ദാനം ചെയ്താല്മതിയോ എന്ന്ചോദിച്ചപ്പോള്തിരുനബി ദൃഢസ്വരത്തില്പറഞ്ഞു: ``പൊളിച്ചു കളയുക.'' (അബൂദാവൂദ്‌)
തിരുനബിയുടെ താക്കീതുകള്ഗൗരവതരമാണ്‌. നമ്മള്പൊളിച്ചുകളയേണ്ടത്മനസ്സിലെ മണിമാളികകളാണ്‌. ആര്ത്തികൊണ്ടും മോഹങ്ങള്കൊണ്ടും സുഖചിന്തകള്കൊണ്ടും മൂടിക്കെട്ടിയ മനസ്സില്ഭക്തിയുടെ വെളിച്ചം പകരുമ്പോള്മോഹങ്ങളുടെ കൊട്ടാരങ്ങള്തകര്ന്നുവീഴും.
വീടു പണിയാന്കോടികള്ചെലവഴിക്കുന്നവര്നിരവധിയാണിന്ന്‌. വീടിന്റെ വലുപ്പത്തിലും മതിലിന്റെ ഭംഗിയിലും അഹങ്കാരം നിറയ്ക്കുന്നവര്ഒട്ടും വിരളമല്ല. സമ്പാദ്യം മുഴുവന്വീടുനിര്മിച്ച്തുലയ്ക്കുന്നവര്യഥാര്ഥത്തില്സ്വന്തം മക്കളോട്അനീതിയാണ്ചെയ്യുന്നത്‌. കാരണം, മക്കളില്ഒരാള്ക്കേ വീട്സ്വന്തമായി ലഭിക്കൂ. മറ്റു മക്കള്ക്ക്അത്ര മികച്ച വീട്ലഭിക്കാന്അവസരമില്ലാതായാല്മക്കള്ക്കിടയില്പിതാവ്അനീതി കാണിച്ചുവെന്നുവരും.
ലോകം കണ്ട ദരിദ്രരിലൊരാളാണ്ലോകാനുഗ്രഹിയായ തിരുനബി(). മാസങ്ങളോളം പച്ചയിലയും പച്ചവെള്ളവും മാത്രം കഴിച്ചുജീവിച്ചിട്ടുണ്ട്‌. അക്കാലത്ത്അവരുടെ വിസര്ജ്യംപോലും മൃഗങ്ങളുടെ വിസര്ജ്യം പോലെയായിരുന്നുവെന്ന്സ്വഹാബികള്അനുസ്മരിക്കുന്നുണ്ട്‌. അത്രയും ദാരിദ്ര്യം! കീറപ്പായയില്വലതുകൈ തലയിണയാക്കി കിടന്നുറങ്ങിയത്ഏറ്റവു മികച്ച ദൈവസൃഷ്ടിയായ അന്ത്യദൂതനാണ്‌. എന്നിട്ടും റസൂല്കരഞ്ഞിട്ടില്ല. എന്നാല്അനാഥയായ ഒരു കുഞ്ഞിനെക്കണ്ടപ്പോള്സ്നേഹത്തിന്റെ പ്രവാചകന്വിതുമ്പിപ്പോയി. പട്ടിണി കിടന്ന്വയറൊട്ടിയവരെക്കണ്ടപ്പോള്കണ്ണുപൊത്തിക്കരഞ്ഞുപോയി. സ്വന്തം ദു:ഖങ്ങളെ നിസ്സാരമാക്കി അന്യന്റെ ദു:ഖങ്ങളെ സ്വന്തമാക്കുന്ന മനസ്സാണ്റസൂല്നമുക്ക്നല്കിയ സമ്മാനം. ഏറ്റവും കടുത്ത ദാരിദ്ര്യമനുഭവിച്ചിട്ടും റസൂല്ഏറ്റവും മികച്ച സന്തോഷവാനായിരുന്നു; നമ്മളോ?!